Translate

Friday 7 March 2014

കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് പട്ടികജാതി വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ പുതിയ തന്ത്രം;

പാര്‍ട്ടിഅടിമകളായ പട്ടികജാതിക്കാരെകൊണ്ട് ആക്രമണങ്ങള്‍നടത്തിയിട്ട് ആ ആക്രമണങ്ങള്‍ക്കുപിന്നില്‍ DHRM എന്ന് പ്രചരണം നടത്തുന്നു. CPMന്റെ കുബുദ്ധിവ്യാപകമായി നടപ്പാക്കികൊണ്ടിരിക്കുന്നത് DHRM സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ള പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ്.
2014 മാര്‍ച്ച് 1ന് രാത്രി കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നസംഭവം ശ്രദ്ധിക്കുക..കുണ്ടറ നിയോജകമണ്ഡലത്തിലെ തൃക്കോവില്‍വട്ടം  പഞ്ചായത്തില്‍ പെടുന്ന ഡീസന്റ് മുക്ക് ചെന്താപൂരിലുള്ള പ്ലാമൂട് കോളനിയിലാണ് ആക്രമണസംഭവം  അരങ്ങേറിയത്. ജയകുമാരി എന്ന പട്ടികജാതി വീട്ടമ്മയെ വീടുകയറി യാതൊരുകാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ആക്രമണകാരികളായ പട്ടികജാതിക്കാര്‍ ''തങ്ങള്‍ DHRM പ്രവര്‍ത്തകരാണെന്ന്'' വധഭീഷണിമുഴക്കികൊണ്ട് പ്രഖ്യാപിച്ചു. അത് പാര്‍ട്ടിക്കാര്‍ വ്യാപകപ്രചരണം നടത്തി. ''പട്ടികജാതി സംരക്ഷകരെന്ന് പറയപ്പെടുന്ന DHRMകാര്‍ കോളനികളില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരാണ്. അതുകൊണ്ട് DHRM പ്രവര്‍ത്തകരെ എവിടെകണ്ടാലും നാട്ടുകാര്‍ പിടികൂടി പോലീസിനെഏല്‍പിച്ച് നാടിനെരക്ഷിക്കണം.'' മര്‍ദ്ദനത്തിന് ഇരയായ വീട്ടമ്മ തന്നെ ആക്രമിച്ച രാധാകൃഷ്ണനും സംഘവും ''DHRMകാരല്ല CPM കാരാണെന്ന്'' വെളിപെടുത്തിയതോടുകൂടിയാണ് കള്ളി വെളിച്ചത്തായത്. 
പട്ടികവിഭാഗക്കാരെ പാര്‍ട്ടിയുടെ കാല്‍കീഴില്‍ നിര്‍ത്താന്‍ തീവ്രവാദികളും ആക്രമണകാരികളുമാക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പാരാജയപ്പെട്ടപോള്‍ ബ്ലാക്ക്മാന്‍ കഥകളും വ്യാജമോഷണ സംഭവങ്ങളുമായി CPM പിന്നീട് മുന്നോട്ടുവന്നത്. അതിന്റെ കാപട്യവും പൊതുസമൂഹംതിരിച്ചറിഞ്ഞപ്പോളാണ് ഇരുട്ടിന്റെ മറവിലെ അജ്ഞാത ആക്രമണ തന്ത്രവുമായി ഈ  തെരഞ്ഞെടുപ്പുകാലത്ത് CPM ഇറങ്ങിതിരിച്ചിരിക്കുന്നത്. പാര്‍ട്ടിക്കാരുടെ ഇത്തരം നീചപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധികുക്കയും ചെയ്യണമെന്ന് എല്ലാജനാധിപത്യവിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment