Translate

Thursday 22 September 2011

തീവ്രവാദം ദലിത് സംഘടനക്കുമേലെ കെട്ടിവച്ചത് സിപിഎം ഗൂഢാലോചന

തിരുവനന്തപുരം; ദലിത് തീവ്രവാദമെന്ന കളളകഥ ചുമത്തി ഇടതുസര്‍ക്കാര്‍ നടത്തിയ ദലിത് വേട്ടക്ക് രണ്ടാണ്ട് തികയുന്ന സെപ്തബര്‍ 23 ന് മാധ്യമ, ഭരണകൂട ഭീകരതാ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഈ ദിനത്തില്‍ ജാതിവിരുദ്ധ ജനകീയ സമിതികള്‍ രൂപികരിക്കും. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 2009 സെപ്ത 21 മുതല്‍ ദലിത് വംശഹത്യക്ക് വേണ്ടി നടത്തിയ  ഗൂഢാലോചന 2009 ഡിസം 27 വരെയാണ് തുടര്‍ന്നത്. തീവ്രവാദത്തിന്റെ മറവില്‍ സിപിഎം നടത്തിയ  കോളനികളില്ലെ അക്രമം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നത് 27 ന്് മാത്രമായിരുന്നു.
കോടതി കത്തിക്കല്‍ മുതല്‍ കൊലപാതകം വരെയുളള കള്ളകേസുകള്‍ സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയത്. ക്രൂരമായ മര്‍ദ്ദനങ്ങളും കള്ളപ്രചരണങ്ങളും നടത്തി സംഘടനയെ ഇല്ലാതാക്കുനുള്ള ശ്രമമായിരുന്നു വര്‍ക്കല കൊലപാതകം കെട്ടിയേല്‍പ്പിച്ചതിനു പിന്നില്‍. സംഭവം കഴിഞ്ഞു രണ്ടുവര്‍ഷമായിട്ടും ഈ സംഭവത്തില്‍ യാതൊരു തെളിവുകളും ചുണ്ടികാട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്്  ആയിട്ടില്ല.ദലിത് തീവ്രവാദം ആരോപിക്കാന്‍ ഉന്നയിച്ച കള്ളകേസുകളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു തെളിവെങ്കിലും മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടാല്‍ സംഘടന പിരിച്ചുവിടുമെന്ന് ആവര്‍ത്തിക്കുന്നു.ദലിത് തീവ്രവാദ സംഘടനായാണ് ഡി എച്ച് ആര്‍ എം എന്ന് പ്രചരണം നടത്തിയ പോലീസ് ഇപ്പോള്‍ നിശബ്ദപാലിക്കുന്നതും അന്ന് നടത്തിയ ഗൂഢാലോചനയുടെ തെളിവാണ്. പോലീസ് ദലിത് തീവ്രവാദത്തിന് തെളിവ് പുറത്ത് വിടണമെന്നാണ് ജനാധിപത്യ കേരളം ആവശ്യപ്പെടുന്നത് അതിന് യു. ഡി എഫ് .സര്‍ക്കാര്‍ തയ്യാറാകണം. ജാനധിപത്യത്തില്‍ ആരെയും കൊന്നൊടുക്കാന്‍ അനുവദിക്കരുത് അതിനാല്‍ സര്‍ക്കാര്‍ സത്യവസ്ഥ ജനങ്ങളെ അറിയിക്കണം.സിപിഎം സംസ്ഥാന കമ്മിറ്റി അറിഞ്ഞ് കൊണ്ട് ആഭ്യന്തരമന്തിയുടെ ഗൂഢാലോചനയിലാണ് ദലിത് തീവ്രവാദ ആരോപണം കെട്ടിചമച്ചത്. ഡി എച്ച് ആര്‍ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിളറിപ്പിടിക്കുന്നത് സിപിഎമ്മിനെയായതിനാലാണ് സിപിഎം ഭരണത്തില്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനു ശേഷമാണ് സംഘടനയെ തീവ്രവാദ കഥകള്‍ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, തദ്ദേശ തിരഞ്ഞെടുപ്പിലും അഞ്ച് ജിലകളില്‍ സാനിധ്യമറിയിച്ച് ഈ ഗൂഢാലോചനയെ തകര്‍ക്കാന്‍ സംഘടനക്ക് കഴിഞ്ഞു.എന്നും കുത്തകയാക്കി വച്ചിരിക്കുന്ന ദലിത് വോട്ടുബാങ്ക് തകരുമെന്ന ഭീതിയില്‍ സിപിഎം ഇപ്പോള്‍ കള്ളപ്രചരണത്തിനൊപ്പം അക്രമവും അഴിച്ചുവിടുകയാണ്. ദലിത് സംഘടനാ പ്രവര്‍ത്തനത്തെ തടയാന്‍ സിപിഎം എത്രശ്രമിച്ചാലും ആവില്ലെന്ന തെളിവാണ് തീവ്രാവാദ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളികളഞ്ഞതെന്ന് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി  പ്രസ്താവനയില്‍ പറഞ്ഞു.

Monday 12 September 2011

ഡി.എച്ച്.ആര്‍.എം മാര്‍ച്ചിനു നേരെ ഡി.വൈ.എഫ്.ഐ ആക്രമണം ....

കിളിമാനൂര്‍: സമാധാനപരമായി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനു നേരെ ഡി വൈ എഫ് ഐയുടെ ആക്രമണം. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസെടുക്കുന്നതില്‍ പ്രതിഷേധിച്ചും , ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും പള്ളിക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് ഡിവൈഎഫ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രകടനമായി നീങ്ങുന്നതിനിടെയായിരുന്നു കല്ലേറ് നടത്തിയത്. കല്ലേറില്‍ ഡി എച്ച് ആര്‍ എം ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധനപരമായി നടത്തിയ പ്രകടനത്തിനുനേരെ നടന്ന ആക്രമണത്തോടെ ഇവിടെ അക്രമം അഴിച്ചുവിടുന്നവര്‍ ആരാണെന്ന് പകല്‍വെളിച്ചത്തില്‍ വ്യക്തമായിരിക്കുകയാണ്. ജനാധിപത്യരീതിയില്‍ പ്രകടനം നടത്താന്‍ പോലും അനുവദിക്കാത്ത രീതിയില്‍ ജാതിവാദികളുടെ ഫാസിസമാണ് അരങ്ങേറിയതെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ദലിത് സംഘടനാ പ്രവര്‍ത്തനത്തെ അക്രമത്തിലൂടെയും കള്ളപ്രചരണത്തിലൂടെയും ഇല്ലാതാക്കാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിന്റെ തെളിവാണ് ഇന്ന് നടന്ന അക്രമ സംഭവങ്ങള്‍.  സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ വളരെ ക്രൂരമായാണ് അക്രമികള്‍ നേരിട്ടത്.  അക്രമത്തിലൂടെ സംഘടനാപ്രവര്‍ത്തനം ഇല്ലാതാക്കാമെന്നത് ഡി വൈ എഫ് ഐ യുടെ വ്യാമോഹം മാത്രമാണ്. തീവ്രവാദമുള്‍പ്പെടെ കള്ളകഥകള്‍ പ്രചരിപ്പിച്ച് പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ദലിതരെ കല്ലെറിഞ്ഞ് ഓടിക്കുകയാണ്. ജാതിവാദം അജണ്ടയാക്കിയ ഫാസിസ്റ്റുകളുടെ സ്വഭാവമാണ് ഡി വൈ എഫ് ഐ പിന്തുടരുന്നത്. സംസ്ഥാന സമിതി അംഗങ്ങളെയുള്‍പ്പെടെ മര്‍ദ്ദിച്ച ജാതിവാദികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും( 13.11)ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ഈ  ക്രൂരതക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ സമിതി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

പോലിസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍്ച്ച് സംസ്ഥാന ചെയര്‍മാന്‍ വി വി സെല്‍വരാജ് ഉദ്ഘാടനം ചെയ്തു.

ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ഇന്ന് ഡി എച്ച് ആര്‍ എമ്മിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

കിളിമാനൂര്‍: ദലിത് സംഘടനാ പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച പ്രതികളെ സംരക്ഷിക്കുകയും, ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്്‌റേറഷന്‍ ധര്‍ണ്ണയും മാര്‍ച്ചും നടത്തുമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മടവൂരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ഡി എച്ച് ആര്‍ എമ്മിന്റെ പേരിലാണ് പോലീസ് കെട്ടിവയ്ക്കുന്നത്. നിരവധി ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് നടപടിയെടുക്കുക. കള്ളക്കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ ഇന്ന് (12.9) പള്ളിക്കല്‍ പോലീസ് സറ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ഡി എച്ച് ആര്‍ എമ്മിനെതിരെ കഴിഞ്ഞ കുറേ കാലമായി തുടരുന്ന കള്ള പ്രചരണം പൊളിഞ്ഞതോടെ വീണ്ടും പുതിയ നുണകളുമായി പോലീസും ചില സംഘടിത ശക്തികളും രംഗത്തിറങ്ങിയതിന്റെ തെളിവാണ് ഇവിടെ നടക്കുന്നത്. വര്‍ക്കല കൊലപാതക മുള്‍പ്പെടെ കള്ളകഥകള്‍ ഒരോന്നായി പൊളിയുകയും ദലിത് സംഘടന ശക്തിപ്രാപിക്കുകയും ചെയ്യുന്നതില്‍ വിളറിപൂണ്ട ശക്തികളാണ് ഇതിനു പിന്നില്‍. അക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ പിടികൂടാനും ദലിത് സംഘടനാപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണം. ദലിതര്‍ക്കെതിരെ നടക്കുന്ന സംഘടിതമായ കള്ള പ്രചരണങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി അഭ്യര്‍ത്ഥിക്കുന്നു.