Translate

Tuesday 12 July 2011

ഡി.എച്ച്.ആര്‍.എം പ്രതിഷേധിച്ചു.


വാമനപുരം: വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി കോളനികളില്‍ വ്യാപകമായി CPM നടത്തുന്ന ദലിത് വേട്ടയ്‌ക്കെതിരെ ഡി.എച്ച്.ആര്‍.എം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. 10-7-2011 ഞായറാഴ്ച ആനച്ചല്‍ ചെന്നൂര്‍ വീട്ടില്‍ ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കമ്മ്യൂണിസ്റ്റ് ആക്രമണത്തില്‍ മണ്ഡപംകുന്നില്‍ ഷീബ, കുന്നുംപുറത്ത് വസന്ത, കോടാലിക്കുഴി സുഗന്ധി, പട്ടാഴിവിള ബിജു, മുരളി വിലാസത്തില്‍ മുരളി, മണ്ഡപംകുന്ന് രാഘവന്‍, പൂവക്കാട് രതീഷ്, ചെന്നൂര്‍ വീട്ടില്‍ സനോജ്, ആക്കുടി രഘുകുമാര്‍ എന്നിവര്‍ക്ക് മരകമായി പരിക്കേറ്റു. ഇവരിപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡി.എച്ച്.ആര്‍.എം വാളന്റിയര്‍മാരുടെ കുടുംബയോഗത്തിനുനേരെയാണ് യാതൊരു മുന്നറിപ്പുമില്ലാതെ സി.പി.എം ആക്രമണം നടത്തിയത്. ആനച്ചല്‍ ലക്ഷംവീടിനു സമീപമുള്ള കൊച്ചുകള്ളന്‍ എന്ന സഖാവ് ബാബൂരാജ്, സഖാവ് സുമേഷ്, സഖാവ് സുജിത്ത്, സഖാവ് ആനച്ചല്‍ സുരേഷ്, സഖാവ് അനീഷ്, സഖാവ് കളമച്ചല്‍ സിനു. കിടാത്തന്‍ എന്ന വലിയകണിച്ചോടിലെ സഖാവ് രഞ്ജു, കറണ്ട് വിജയന്‍ എന്ന സഖാവ് മടവൂര്‍ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബയോഗത്തില്‍ വീടുതകര്‍ത്ത് ആക്രമണം നടത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും യാതൊരു നിയമനടപടിയും കൈക്കൊള്ളാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ല.
എക്കാലത്തേയും വോട്ടുബാങ്കായിരുന്ന പട്ടികവിഭാഗക്കാര്‍ പാര്‍ട്ടി വിട്ട് ദലിത് സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതു മുതല്‍ ഈ മണ്ഡലത്തില്‍ ഇത്തരം ജാതിവേട്ട സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പതിവാണ്. ജാതിവ്യവസ്ഥ പുനഃസൃഷ്ടിച്ച് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ പദ്ധതി തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.സാമുദായിക പീഡകരെ ജയിലിലടയ്ക്കുമെന്ന് ഉത്തരവിറക്കുന്ന സമയത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് വരണം. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്വത്തില്‍ ജാതീയതയ്‌ക്കെതിരെ മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷധ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം പറഞ്ഞു.

No comments:

Post a Comment